കോടി ,,സഖാക്കളുടെ മക്കളെല്ലാം ഗള്‍ഫില്‍

Unknown

Fun & Info @ Keralites.net 
സി.പി.ഐ(എം)-ല്‍ കട്ടന്‍ ചായയുടെയും പരിപ്പുവടയുടെയും ദിനേശ്‌ ബീഡിയുടെയുമൊക്കെ കാലം അസ്‌തമിച്ചിരിക്കുകയാണ്‌. കള്ളപ്പണവും അതില്‍ നിന്നുണ്ടാകുന്ന സുഖസൗകര്യങ്ങള്‍ക്കുമായി പ്രത്യയശാസ്‌ത്രം തന്നെ അടിയറ വെച്ചിരിക്കുകയാണ്‌. പാവപ്പെട്ടവരുടെ ലേബലില്‍ അറിയപ്പെടുന്ന പാര്‍ട്ടിയുടെ മന്ത്രിമാരും നേതാക്കളും ഖജനാവ്‌ കൊള്ളയടിച്ചും സംസ്ഥാനത്തെ കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ക്ക്‌ തീറെഴുതി നല്‍കിയും കോടികളാണ്‌ സമ്പാദിച്ചിരിക്കുന്നത്‌. അതിന്‌ ഉത്തമ ദൃഷ്‌ടാന്തമാണ്‌ ഗള്‍ഫ്‌ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ മന്ത്രിമാരുടെയും നേതാക്കന്മാരുടെയും മക്കള്‍ നയിച്ചു വരുന്ന ആര്‍ഭാട ജീവിതം!
സംസ്ഥാനത്തു നിന്നും കൊള്ളയടിച്ചു കടത്തിയ കോടികളും
, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാറിന്റെയും കൈവശമുള്ള ഭൂമി അധികാരദുര്‍വിനിയോഗത്തിലൂടെ വിദേശകുത്തകകള്‍ക്ക്‌ തീറെഴുതി നല്‍കുന്ന റിയല്‍ എസ്റ്റേറ്റ്‌ ഇടപാടിലൂടെയും സമ്പാദിക്കുന്ന കോടികളുമൊക്കെയായി വിദേശത്ത്‌ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുകയാണ്‌ മന്ത്രിപുത്രന്മാര്‍. സ്വാശ്രയ കോളേജ്‌ പ്രശ്‌നത്തില്‍ കൂത്തുപറമ്പില്‍ പോലീസ്‌ വെടിയേറ്റ്‌ രക്തസാക്ഷിത്വം വരിച്ച ധീരസഖാക്കളെ അക്ഷരാര്‍ത്ഥത്തില്‍ കൊഞ്ഞനം കുത്തിക്കൊണ്ടാണ്‌ സി.പി. Fun & Info @ Keralites.netഐ(എം) മന്ത്രിപുത്രന്മാര്‍ ബൂര്‍ഷ്വാ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത്‌! അത്താഴപ്പട്ടിണി കിടന്ന്‌ പാര്‍ട്ടിയെ സേവിക്കുന്ന കമ്യൂണിസ്റ്റുകാരനെ അവഹേളിച്ചു കൊണ്ടാണ്‌ അന്യരാജ്യങ്ങളില്‍ സി.പി.ഐ(എം) മന്ത്രിമാരുടെയും നേതാക്കളുടെയും മക്കള്‍ സുഖലോലുപരായി വിരാജിക്കുന്നത്‌. കിന്‍ഫ്ര വഴിയൊക്കെ സ്ഥലങ്ങള്‍ ഏറ്റെടുത്ത്‌ വിദേശസ്ഥാപനങ്ങള്‍ക്ക്‌ നല്‍കി മാര്‍ജിന്‍ മണി സമ്പാദിക്കുന്ന മന്ത്രിമാരും നേതാക്കന്മാരും സമ്പാദ്യം വിദേശത്തെ മക്കളുടെയും ബന്ധുക്കളുടെയും കൈവശമാണ്‌ എത്തിക്കുന്നത്‌. ഇത്തരത്തില്‍ ഏറ്റവുമധികം ഇടപാടുകള്‍ നടന്നിരിക്കുന്നത്‌ വ്യവസായ വകുപ്പിനു കീഴിലാണ്‌.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിവേക്‌ തായ്‌ക്കണ്ടി ഇംഗ്ലണ്ടിലെ ബര്‍മ്മിങ്‌ഹാം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം നേടിയത്‌ നിയമസഭയില്‍ വരെ ഒച്ചപ്പാടുയര്‍ത്തിയിരുന്നു. വിവേക്‌ ഒരു കോടി

Fun & Info @ Keralites.netരൂപ ചെലവാക്കിയാണ്‌ പഠനം പൂര്‍ത്തീകരിച്ചത്‌. ലാവ്‌ലിന്‍ അഴിമതിയിലൂടെ കോടികള്‍ കൊണ്ട്‌ തുടങ്ങിയ സിംഗപ്പൂരിലെ കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ട്‌ കമ്പനിയുടെ അമരത്ത്‌ എത്തിയിരുന്ന വിവേക്‌ വിവാദങ്ങള്‍ ഉടലെടുത്തതോടെയാണ്‌ ലണ്ടനിലേക്ക്‌ കയറിയത്‌. ഇപ്പോള്‍ എച്ച്‌.എസ്‌.ബി.സി ബാങ്കിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പിണറായി വിജയന്റെ സഹോദരിയുടെ മകന്‍ പ്രവീണ്‍ യൂസഫലിയുടെ എം.കെ.ഗ്രൂപ്പില്‍ ഉന്നത ശ്രേണിയിലാണ്‌ ജോലി ചെയ്യുന്നത്‌.
വിവേകിന്‌ രണ്ട്‌ കോടിയുടെ ഫ്‌ളാറ്റാണ്‌ അബുദാബിയിലുള്ളത്‌.
ബെന്‍സ്‌ മോട്ടോഴ്‌സിന്റെ മാനേജര്‍ പ്രകാശിന്റെ കോടീശ്വരിയായ മകളാണ്‌ വിവേകിന്റെ ഭാര്യയെന്നതു കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ത്തിയാവുന്നു.
പാര്‍ട്ടി സെക്രട്ടറിക്ക്‌ അടുപ്പില്‍ കാഷ്‌

Fun & Info @ Keralites.netഠിക്കാമെങ്കില്‍ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‌ അത്‌ പുരപ്പുറത്തുമാവാം. മന്ത്രിപുത്രന്മാരിലെ സൂപ്പര്‍ ക്രിമിനലായ മകന്‍ ബിനീഷിനെതിരെ17-ഓളം ക്രിമിനല്‍ കേസാണ്‌ ആഭ്യന്തരമന്ത്രി അധിരാകദുര്‍വിനിയോഗത്തിലൂടെ എഴുതിത്തള്ളിയത്‌. കൊല്ലം സ്വദേശി രവി പിള്ള ഫൗണ്ടേഷന്‍ റില്‍ എസ്റ്റേറ്റ്‌ കമ്പനിയുടെ വൈസ്‌ പ്രസിഡണ്ടായി ഗള്‍ഫില്‍ വിരാജിക്കുകയാണ്‌ ബിനീഷ്‌. സഞ്ചാരം ഇംപാല കാറില്‍! അതെ; രാജാക്കന്മാര്‍ ഉപയോഗിക്കുന്ന കാറില്‍ത്തന്നെ!! ഇതിനൊക്കെ വേണ്ടിയാണല്ലോ കോടിയേരി സഖാവ്‌ മകന്‌ കേസുകളില്‍ നിന്നൊക്കെ വിടുതല്‍ നല്‍കി തലസ്ഥാനത്ത്‌ മസ്‌ക്കറ്റ്‌ ഹോട്ടലില്‍വെച്ച്‌ നിശ്ചയ കല്യാണം നടത്തി ഗള്‍ഫിലേക്ക്‌ ആശിര്‍വദിച്ച്‌ അയച്ചത്‌. മന്ത്രിയുടെ ഭാര്യ വിനോദിനി എ
Fun & Info @ Keralites.netപ്പോഴൊക്കെ ഗള്‍ഫിലേക്ക്‌ പറക്കണമോ അപ്പോഴൊക്കെ പറക്കുന്നു. ഡയമണ്ട്‌ സ്വര്‍ണ്ണക്കടകളിലും വന്‍ വിലപിടിപ്പുള്ള സാരിക്കടകളിലും കയറി ഷോപ്പിംഗ്‌ നടത്തുന്നു. പണം വാരി എറിയുന്നു.
വ്യവസായ വകുപ്പ്‌ മന്ത്രി എളമരം കരീമിന്റെ മകളുടെ ഭര്‍ത്താവ്‌ ലണ്ടനില്‍ എന്‍ജിനീയറാണ്‌. സഹോദരി ഭര്‍ത്താവടക്കം ബന്ധുക്കള്‍ മിക്കവരും ഗള്‍ഫിലാണ്‌. വകുപ്പ്‌ കട്ടുമുടിച്ച്‌ കുളംതോണ്ടിയവകയില്‍ കിട്ടിയ സമ്പാദ്യമത്രയും ലണ്ടനിലേക്കും ഗള്‍ഫിലേക്കും കടത്തിക്കഴിഞ്ഞു.
ഇ.പി.ജയരാജനെന്ന തീപ്പൊരി നേതാവിന്റെ രണ്ടു മക്കളും യു.എ.ഇയില്‍ സന്തുഷ്‌ടരാണ്‌. ഒരു മകന്‍ രാജു ആറു കോടിയിലധികം രൂപ ഇന്‍വെസ്റ്റ്‌ ചെയ്‌ത്‌ കേറ്ററിംഗ്‌ യൂണിറ്റും കൂടാതെ കോടികള്‍ മുടക്കി ഡീസല്‍ ട്രേഡിംഗ്‌ കമ്പ

Fun & Info @ Keralites.netനിയും നടത്തുകയാണ്‌. ഷാനവാസ്‌ കൂടി പാര്‍ട്‌നറായ കമ്പനിയുടെ ആസ്‌തി കോടികളായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. രാജുവിന്‌ യു.എ.ഇയില്‍ ഫ്‌ളാറ്റും രണ്ട്‌ ബെന്‍സ്‌ കാറുമുണ്ട്‌. ഗള്‍ഫില്‍ തന്നെയുള്ള മറ്റൊരു മകന്‍ ജെയ്‌സനും കോടികള്‍ മുടക്കി കേറ്ററിംഗ്‌ കമ്പനി സ്വന്തമായുണ്ട്‌. എം.എ.ബേബി
Fun & Info @ Keralites.netയുടെ മകന്‍ സിത്താര്‍ അഭ്യസിക്കാന്‍ ഡല്‍ഹിയില്‍ പണ്ഡിറ്റ്‌ രവിശങ്കറിന്റെ അടുത്തേക്ക്‌ ദിവസേന വിമാനമാര്‍ഗ്ഗം പോയി വന്നിരുന്നത്‌ കള്ളപ്പണത്തിന്റെ ഹുങ്ക്‌ വെളിപ്പെടുത്തുന്നു.
ശ്രീമതിയുടെ മകന്‍ സുധീറും മോശമല്ല. കാറ്റുള്ളപ്പോള്‍ തൂറ്റണമെന്ന തത്വചിന്തകനായ സുധീര്‍ അമ്മ ആരോഗ്യമന്ത്രിക്കസേരയിലിരിക്കുന്നതിന്റെ ആനുകൂല്യം മുതലെടുത്ത്‌ ഹൈദരാബാദ്‌-ബാംഗ്ലൂര്‍-ഡല്‍ഹി എന്നിങ്ങനെയുള്ള മെട്രോ നഗരങ്ങളില്‍ കോടികള്‍ മുടക്കി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ സ്വന്തമാക്കുകയുണ്ടായി. എല്ലാറ്റിനും സഹായം ചെയ്‌തിരുന്നത്‌ മുംബെയിലുള്ള നമ്പ്യാരാണ്‌.
കവി മന്ത്രി ജി.സുധാകരന്റെ മകന്‍ നവനീത്‌ വ്യവസായി പത്മശ്രീ യൂസഫലി

Fun & Info @ Keralites.netയുടെ എം.കെ.ഗ്രൂപ്പില്‍ ഉന്നത ഉദ്യോഗസ്ഥനാണ്‌. മന്ത്രി എ.കെ.ബാലന്റെ പുത്രന്‍ നവീന്‍ തൃശൂര്‍ എന്‍ജിനീയറിംഗ്‌ കോളേജിലായിരുന്നു. കയ്യിലിരിപ്പു കാരണം പഠനം പാതിവഴി നിലച്ചു. അങ്ങനെയാണ്‌ ലണ്ടനിലേക്ക്‌ പറന്നത്‌. കോടികള്‍ ചിലവഴിച്ച്‌ എം.ബി.എ. കോഴ്‌സ്‌ അഭ്യസിക്കുകയാണ്‌ മുടിയനായ പുത്രന്‍.
Fun & Info @ Keralites.netഎല്ലാവരേയും കടത്തി വെട്ടിയിരിക്കുകയാണ്‌ മന്ത്രി തോമസ്‌ ഐസക്കിന്റെ മക്കള്‍. രണ്ടുപേരും അമേരിക്കയിലാണ്‌. അവിടെ പൗരത്വവും എടുത്തു കഴിഞ്ഞു.
വാക്കിലും നോക്കിലും അമേരിക്കയെന്ന ബൂര്‍ഷ്വാ രാജ്യത്തെ എതിര്‍ക്കുന്ന സി.പി.ഐ.(എം) നേതാവിന്റെ മക്കള്‍ അമേരിക്കന്‍ പൗരന്മാര്‍! അതേ അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട്‌
മന്ത്രിമാരുടെയും നേതാക്കന്മാരുടെയും മക്കള്‍ കോടീശ്വരന്മാരും സുരക്ഷിതരുമായി. പാവപ്പെട്ടഅണികളോ...?


Fun & Info @ Keralites.net

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ