ഴയിലയില്‍ തനി നാടന്‍ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ പുഴുക്കുകള്‍ ആസ്വദിച്ച് കഴിച്ചവര്‍ പഴമയിലേയ്‌ക്കൊന്ന് തിരിച്ചുനടന്നു. കപ്പയും കാച്ചിലും ചേമ്പും ചേനയുമൊക്കെ പുഴുക്കായി കഴിച്ച ന്യു ജനറേഷന്‍ കലര്‍പ്പില്ലാത്ത ഭക്ഷണം സ്വയം പാകം ചെയ്തും മറ്റുള്ളവരെ കഴിപ്പിച്ചും കോമേഴ്‌സ് ഫുഡ്‌ഫെസ്റ്റിന്റെ താരങ്ങളായി.<br>
പഴഞ്ഞി മാര്‍ ഡയനീഷ്യസ് കോളേജിലെ ഫുഡ്ടാലന്റ് എക്‌സ്‌പൊ പഴയക്കാല രുചിക്കൂട്ടുകളുടെ കലവറയായി. വിദ്യാര്‍ത്ഥികള്‍ വീട്ടിലും കോളേജിലുമായി ഒരുക്കിയ ഭക്ഷണങ്ങള്‍ വിവിധ സ്റ്റാളുകളില്‍ വില്പനയ്ക്കും പ്രദര്‍ശനത്തിനുമായി ഒരുക്കി.<br>
പത്തുതരം അച്ചാറുകള്‍ വിവിധ രുചിക്കൂട്ടുകളില്‍ ഉണ്ടായിരുന്നു. തട്ടുകടയിലെ പുട്ടും കൊടമ്പുളിയിട്ട് വറ്റിച്ച മീന്‍ക്കറികളും പ്രത്യേക ആകര്‍ഷണങ്ങളായി. കോളേജിലെ കോമേഴ്‌സ് വകുപ്പ് നേതൃത്വം നല്‍കിയ ഫുഡ്‌ഫെസ്റ്റ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബേബി ജോസഫ് ഉദ്ഘാടനം ചെയ്തു. കോമേഴ്‌സ് വിഭാഗം മേധാവി പ്രൊഫ. പി.എല്‍. ദിവ്യ, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സി.ഐ. ഫ്യുജിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
പഴഞ്ഞി മാര്‍ ഡയനീഷ്യസ് കോളേജിലെ ഫുഡ്ടാലന്റ് എക്‌സ്‌പൊ പഴയക്കാല രുചിക്കൂട്ടുകളുടെ കലവറയായി. വിദ്യാര്‍ത്ഥികള്‍ വീട്ടിലും കോളേജിലുമായി ഒരുക്കിയ ഭക്ഷണങ്ങള്‍ വിവിധ സ്റ്റാളുകളില്‍ വില്പനയ്ക്കും പ്രദര്‍ശനത്തിനുമായി ഒരുക്കി.<br>
പത്തുതരം അച്ചാറുകള്‍ വിവിധ രുചിക്കൂട്ടുകളില്‍ ഉണ്ടായിരുന്നു. തട്ടുകടയിലെ പുട്ടും കൊടമ്പുളിയിട്ട് വറ്റിച്ച മീന്‍ക്കറികളും പ്രത്യേക ആകര്‍ഷണങ്ങളായി. കോളേജിലെ കോമേഴ്‌സ് വകുപ്പ് നേതൃത്വം നല്‍കിയ ഫുഡ്‌ഫെസ്റ്റ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബേബി ജോസഫ് ഉദ്ഘാടനം ചെയ്തു. കോമേഴ്‌സ് വിഭാഗം മേധാവി പ്രൊഫ. പി.എല്‍. ദിവ്യ, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സി.ഐ. ഫ്യുജിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു