എന്നാൽ, സ്വകാര്യ സ്കൂളുകളിലെ ഫീസ് കുറയ്ക്കാൻ ദുരന്ത മാനേജ്മെന്റ് നിയമപ്രകാരം സർക്കാരുകൾക്കു നിർദേശിക്കാനാവില്ലെന്ന് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്കൂൾ ഫീസ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമല്ല. സ്കൂൾ എപ്പോൾ തുറക്കണമെന്നും അടയ്ക്കണമെന്നും പാലിക്കേണ്ട നിയന്ത്രണങ്ങളും ഈ നിയമപ്രകാരം നിർദേശിക്കാം.
സ്കൂൾ ഫീസ് നിയന്ത്രണത്തിനു സംസ്ഥാന നിയമമുണ്ടെങ്കിൽ അതിലെ വ്യവസ്ഥകൾ പാലിച്ചായിരിക്കണം നടപടി. നിലവിൽ ഫീസ് നിയന്ത്രണ നിയമമുണ്ടെങ്കിൽ, ഭരണഘടനയുടെ 162-ാം വകുപ്പു പ്രകാരമുള്ള എക്സിക്യൂട്ടീവ് അധികാര പ്രയോഗവും പറ്റില്ല. നിർദേശങ്ങൾ 2021–22 വർഷത്തെ ഫീസിനു ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
സ്കൂളിലെ വിവിധ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വന്നില്ലെന്നതു കണക്കിലെടുത്താണ് ഫീസിൽ 15% കുറവെന്ന നിർദേശം. കൂടുതൽ ഇളവു നൽകുന്നത് സ്കൂളുകൾക്കു പരിഗണിക്കാം. കോടതി നിർദേശിച്ച തോതിലുള്ള ഫീസ് നൽകാൻ പ്രയാസമുണ്ടെന്ന് വിദ്യാർഥികൾ വ്യക്തമാക്കിയാൽ അനുഭാവപൂർവം പരിഗണിക്കണം. ഫീസ് നൽകിയില്ലെന്ന പേരിൽ സ്കൂളുകൾ ഓൺലൈൻ ക്ലാസ് പോലും നിഷേധിക്കരുത്. ബോർഡ് പരീക്ഷ എഴുതുന്നതും തടയാൻ പാടില്ല.